Tuesday, August 4, 2009

കടു ഒരു ഓര്മകുറിപ്പ്‌




(me,madhavan & kadu)




നേരം പുലരാന്‍ തുടങ്ങുന്നു. നാളെയാണ് ആ ദിവസം ഞാന്‍ ദുബായിലേക്ക്‌ പോകുന്നു. മനസ്സില്‍ വല്ലാത്ത ഒരു സന്തോഷം ജോലി റെഡി ആയിട്ടുണ്ട്‌ നേരെ പോയി ജോയിന്‍ ചെയ്താല്‍ മതി. എമിരേറ്റ്സ് ടവറും മറ്റും ടിവി യില്‍ കണ്ടു കൊതി തോന്നിയിട്ടുണ്ട്. അതിനു മുന്പിലലായി ഉള്ള ആ വലിയ റോഡ്‌ (SZR) കൂടെ കാര്‍ ഓടിക്കണം എന്ന് ഞാന്‍ ഒരുപാട്‌ ആഗ്രഹിച്ചിട്ടുണ്ട് ആ ആഗ്രഹങ്ങള്‍ എല്ലാം യഥാര്ത്യമാകാന്‍ പോകുന്നു എന്ന് ഒരു തോന്നല്‍. എന്റെ കൂടുകാര്‍ പലരും ഡിഗ്രീ കഴിഞ്ഞു തെണ്ടി നടക്കുമ്പോള്‍ എനിക്ക് ജോലി കിട്ടാന്‍ പോകുന്നു. ഒരു തരം സന്തോഷം മനസ്സില്‍ അലയടിച്ചു.
വീട്ടില്‍ ആകെ ബഹളമായിരുന്നു. ചമ്മന്തി അരക്കലും. ബീഫ് വറുക്കലും എല്ലാ മയി ഒരു ചെറിയ പെരുന്നാള്‍ ആഘോഷം. കൂട്ടുകാര്‍ ഉച്ചക്ക് വരും അതിനാല്‍ ഉച്ച ഊണ് കേമം ആവണം എന്ന് ഞാന്‍ ആവശ്യപെട്ടിരുന്നു ഇനി ഇ അടുത്ത കാലത്തൊന്നും അവര്ക്ക് ചെലവു കൊടുക്കണ്ടല്ലോ.
രാത്രിയില്‍ കിടന്നാല്‍ ഉറക്കം വരാതെ തിരിഞും മറിഞ്ഞും കിടന്നു സ്വപ്നം കാണലാണ് പ്രധാന പണി. ഒരു പതിനൊന്നു മണിയോടെ എല്ലാ പണ്ടാരങളും എത്തി ചേര്ന്നു . വന്ന വഴിക്ക് തന്നെ എന്നെ പൊക്കിയെടുത്തു വിട്ടു കുളത്തിന്‍ കരയിലേക്ക്. കടു മാത്രം എത്തിയിരുന്നില്ല എനിക്ക് ഒന്നും പറയാന്‍ തോന്നിയില്ല അവന്‍ വരും എന്ന് തന്നെ ഞാന്‍ വിചാരിച്ചു. വരാതിരിക്കാന്‍ അവനാവില്ല എന്റെ വീട്ടില്‍ വന്നു നിന്ന് പെരുന്നാള്‍ സദ്യ ഉണ്ട് . രാത്രിയില്‍ പെരുന്നാളും കണ്ടു നടന്നവനാണ്‌ . വരും എന്നെനിക്കു തോന്നി. കുളത്തിലെത്തിയപ്പോ മഴ പെയുന്നുണ്ടായിരുന്നു. എല്ലാരും ഓരോ മൂലയില്‍ ഇരുന്നു എന്നെ പറ്റി പുകഴ്തി(പൂഴ്ത്തി) സംസാരിക്കാന്‍ തുടങ്ങി...... ഞാന്‍ ഗള്ഫി ല്‍ പോയാല്‍ അറബികള്‍ കുത്തുപാള എടുക്കും എന്ന് തുടങ്ങി ...നല്ല നല്ല കഥകള്‍ മേനഞ്ഞുണ്ടാക്കാന്‍ തുടങ്ങി. അതില ബിരുദം നേടിയ കുറെ ചെറ്റകള്‍ ഉണ്ടല്ലോ കൂട്ടത്തില്‍.
അളിയാ .... എന്നൊരു വിളി നോക്കിയപ്പോ കടു ഓടി വരുന്നു. ഒരു റൈന്‍ കോട്ടാണ് വേഷം. പിന്നെ കുറെ എന്തൊക്കെയോ സംസാരിച്ചു നേരം കളഞ്ഞു. പോകാന്‍ നേരത്ത് എല്ലാരും ഫോര്മോല്‍ ആയി ഷേക്ക്‌ ഹാന്ഡ്ു‌ തന്നു ആശംസകള്‍ നേര്ന്നു . അറബിയെ പറ്റിച്ചു ഒരുപാടു കാശും കൊട് നീ വരൂ അളിയാ എന്ന് എല്ലാരും പറഞു .അവസാനമായി കടു എന്റെ മുന്പിബല്‍ വന്നു കൈ കൊടുക്കാന്‍ നീടിയപ്പോ അത് തട്ടി എറിഞ്ഞു എന്നെ കെട്ടി പിടിച്ചു. " ഞാന്‍ ഒന്ന് കെട്ടിപിടിക്കട്ടെ ഇനി പറ്റിയില്ലെങ്കിലോ... " അവന്‍ പറഞ്ഞു എന്തെ നീ ബാബാ ആംതെ യുടെ കൂടെ പോകുന്നോ ? എന്ന് ഞാന്‍ ചോദിച്ചു. അവന്‍ ഒന്നും പറഞില്ല .....

അങ്ങനെ നില്ക്കു മ്പോള്‍ എനിക്കറിയുമായിരുന്നില്ല അത് അവന്റെ അവസാനത്തെ യാത്ര പറചിലായിരിക്കും എന്ന്. അതറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ആ കെട്ടി പിടുത്തം വിടുമായിരുന്നില്ല.

ഷാര്ജയിലെ ഫ്ലാടിനു മുകളില്‍ ഇരുന്നു കൊണ്ട് ഞാന്‍ കരഞ്ഞതിനു കണക്കില്ല. എന്റെ നാട് എന്റെ മുന്പി¡ല്‍ ഒരു സ്ക്രിനില്‍ എന്നാ പോലെ ഞാന്‍ എന്നും കാണാറുണ്ടായിരുന്നു. ആ ചിന്തകളില്‍ നിന്നും എന്നെ ഉണര്ത്തു വാനായി ഐര്പോര്ടിലേക്ക് സിഗ്നല്‍ കിട്ടാന്‍ കാത്തു കിടക്കുന്ന വിമാനങളുടെ ശബ്ദം മാത്രം. മരുഭൂമിയിലെ ആ ദിനങ്ങളില്‍ ഞാന്‍ തിരിച്ചറിഞ്ഞു എന്റെ് നാടാണ്‌ ഏറ്റവും സുന്ദരം എന്ന്. എന്റെി യഥാര്ത്ഥ കൂടുകാര്‍ അങ്ങ് അകലെ ആണ്‌ എന്ന്.
ഓരോ ദിവസവും ഓരോ നിമിഷവും എണ്ണി എണ്ണി കഴിയുന്ന എനിക്ക് ഒരു ഷോക്ക്‌ ആയി ആണ് ആ ഒരു ഫോണ്‍ കാള്‍ വന്നത്. നജീബ്‌ ആയിരുന്നു ഫോണില്‍ " ഡാ നമ്മുടെ കടു പോയി". .....ഒരു നിമിഷം ഒന്നും മിണ്ടിയില്ല. പിന്നെ ഒരു പൊട്ടിച്ചിരി....പോടാ ... അവന്‍ എവടെ പോകാന്‍ ? അല്ലടാ അവന്റെക ഫോട്ടോ പത്രത്തില്‍ ഉണ്ട്.... ഫോണ്‍ കട്ടായി... ഉടനെ വീട്ടില്‍ വിളിച്ചു മമ്മി യാണ് ഫോണ്‍ എടുത്തത്‌ ഒരു പൊട്ടികരച്ചില്‍ കേട്ട് മോനെ നിന്റെി കൂടുകാരന്‍ പോയടാ... രാത്രി രാജീവ്‌ വിളിച്ചു പറഞത്രെ. ഉറങ്ങാന്‍ പറ്റുന്നില്ല മോനെ ആ മോന്റെ് മുഖം കണ്ണടക്കുമ്പോള്‍ തെളിയുന്നു.....

വീണ്ടും വിളിച്ചു രാജീവിനെ " ഇന്നലെ അവന്റെള ബര്ത്ഡേ ആയിരുന്നു പിന്നെ അവനു മദ്രാസ്‌ ലെവിടെയോ കോളേജില്‍ MBA ക്ക് അഡ്മിഷന്‍ റെഡി ആയിട്ടുണ്ട്‌. അതിന്റെ് പാര്ട്ടിി ആയിരുന്നു അവന്റെത നാട്ടുകാര്‍.... കൂടെ ഉണ്ടായിരുന്നു....നിന്തല്‍ അറിയാത്ത കടു വെള്ളത്തില്‍ ഇറങ്ങിയപ്പോ ... കാല് തെറ്റി കുഴിയില്‍ പോയതാണ്....എനിക്ക് ദേഷ്യം വന്നു .... ഒരു തെണ്ടിയും ഉണ്ടായില്ലേ അവനെ രക്ഷിക്കാന്‍ ? എന്താണെന്നു അറിയില്ല ഒരു തരം മരവിപ്പ് കരയാന്‍ തോന്നുന്നില്ല. പകരം ചിരിക്കാനാണ് തോന്നിയത്. അളിയാ .... എന്നാ വിളി കാതില്‍ മുഴങ്ങുന്നു..കടു മരിച്ചിട്ടില്ല. ... ഒരു ദിവസം എല്ലാരേയും പറ്റിച്ച പോലെ...അളിയാ എന്നാ വിളിയുമായി ആ പഴഞ്ചന്‍ സുസുകി ബൈക്കില്‍ അവന്‍ വരും എന്ന് തന്നെ ഞാന്‍ ഉറപ്പിക്കുന്നു. ......
ഓരോ വിറ്റുകള്‍ ഓര്ത്തുി ചിരിക്കാന്‍ മാത്രം ബാക്കിയാക്കി അവന്‍ ആദ്യം പോയി... ചിരിച്ചു പോണ്ടാല്ലാതെ അവനെ പറ്റി ഓര്ക്കാാന്‍ ഞങള്‍ ആര്ക്കും കഴിയും എന്ന് തോന്നുന്നില്ല. കടു നീ എന്നും ഞങളില്‍ ജീവിക്കും

Monday, August 3, 2009

എന്റെ Bsc ക്ലാസ്സ്‌ മുറി

ഒരു ക്ലാസ്സ്‌ മുറിയെ പറ്റി എന്തോര്ക്കാന്‍ എന്ന് വിചാരിക്കുന്നോ ? ഒരു പാടുണ്ട് ഒര്ക്കാന്‍.സമയ ക്രമത്തില്‍ മുന്നോട്ടു പോകാം. നേരം 0700hrs - മഞ്ഞുള്ള പ്രഭാതം. ക്ലാസ്സില്‍ ഒരിച്ച പോലും ഇല്ല. നമുക്ക് മാമയുടെ കടയിലേക്ക് പോകാം. പുക വരുന്നുണ്ട് അതിനര്ത്ഥ0 Bsc ഫിസിക്സ്‌ ക്ലാസ്സിലെ ആശാന്‍ സജിത്ത് അവിടെ എത്തിയിട്ടുണ്ട് എന്നാണ്. മാമന് പുത്ര സഹജമായ വല്സല്യമാണ് ആശാനോട് . ആശാനായി മാമന്‍ എത്ര വേണമെങ്ങിലും കടം കൊടുക്കും.... 0740hrs ഇപ്പോഴും മാമന്റെ കടയില്‍ നിന്നും പുകവരുന്നുട്....ഒരു ബൈക്കിന്റെ ശബ്ദം കേള്ക്കാനില്ലേ ? ഹീറോ ഹോണ്ട പാഷന്‍. ഓക്കേ ഇതാ വരുന്നു Bsc യിലെ കറുത്ത മുത്തു (നായാടി) പ്രജി. ആരോ രാളെന്‍ കുതിരയെ കെട്ടുവാന്‍ ആരോ രാളെന്‍ മാര്ഗം് മുടക്കുവാന്‍ എന്ന മാതിരിയാണ് ആ അശ്വത്തിന്റെ വരവ്‌. അതാ പിന്നില്‍ തന്നെ എത്തിയിട്ടുണ്ട് വലിയച്ചന്‍ ഗിരി പുറകെ ആനയ്ക്ക് തോട്ടി എന്ന പോലെ ലമ്പു സാജനും. ഒരു നീണ്ട ഹോണ്‍ കേട്ടപ്പോള്‍ അറിയാം അതാ എത്തി ശ്രി കൃഷ്ണയുടെ സ്വന്തം പുഷ്പപാക്‌. അകെ കല പില കൂട്ടി ഇറങ്ങുന്ന കലപില സുന്ദരിമാര്‍ അവരുടെ ഇടയില്‍ നിന്നും കൈയും തലയും വലിചൂരന്‍ പാട് പെടുന്ന കൊക്കാന്‍, മത്ത(ഞാന്‍),കുമിള ധനിഷ്‌,പുരു, പിന്നെ കടുവും. വന്ന പാടെ ഓടി മാമന്റെ കടയില്‍ കയറി. കടുപ്പത്തില്‍ ഒരു ചായയും പരിപ്പ് വടയും ആശാന്റെ പറ്റില്‍ വാങ്ങി. സമയം 0830 hrs സിഗരറ്റിന്റെ പുക പുറത്തേക്കു ഊതി വിടുന്നതിനിടയില്‍ തല പൊക്കി നോക്കിയ്‌ ആശാന്‍ കണ്ടത്‌ തന്നെ തുറിച്ചു നോക്കുന്ന SRG യുടെ മുഖം. ചമ്മിയ ഒരു ചിരിയോടെ ആശാന്‍ - എന്താ സര്‍ സുഖം തന്നെയല്ലേ ? അതെ മക്കളെ സുഖം തന്നെ നിന്ന് തിരിയാതെ ക്ലാസ്സില്‍ പോകട. ഓക്കേ SRG പറഞ്ഞതല്ലേ ഒന്ന് ക്ലാസ്സില്‍ കയറിക്കളയാം . ക്ലാസില്‍ എത്തുപോഴേക്കും KVR ക്ലാസ്സില്‍ എത്തി കഴിഞിരുന്നു. Gauss law യുടെ അവശിഷ്ടങ്ങള്‍ ആകെ പരന്നു കിടക്കുന്നു. അത് പറക്കി കൂട്ടി അടുക്കി പകര്ത്തു ന്ന തിരക്കിലാണ് മുന്‍ നിരയിലെ സുഹ്ര്ത്തുചക്കള്‍. ഒരറ്റത്ത് ബുദ്ധിമാന്‍ രന്ജു, എല്ലാര്ക്കും പ്രിയപ്പെട്ട സന്ദീപ്‌, കുടില കുശാഗ്ര ബുദ്ധിമാന്‍ ഗോപി, പിന്നെ കുന്നത്ത് അമ്മായി (ആശിഷ്). പുറകില്‍ തന്നെ പുതുമേട്ട (അജയ് ഗോഷ്‌),കുണ്ടന്‍ (വിബിന്‍) പ്രശാന്ത്‌, ഹരി, ഏറ്റവും ഒടുവിലെ ബഞ്ചില്‍ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട് മന്തു (നജീബ്‌) എന്നെ കണ്ടപ്പോള്‍ ഒന്ന് ചിരിച്ചു. പ്രജി യെ കണ്ടപ്പോള്‍ കുറുക്കന്‍ കുച്ചിട്ട പോലെ അവന്റെ മുഖം കറത്തു. പല്ല് ങ്ങേരിച്ചു കൊണ്ട് അവന്‍ എന്തൊക്കെയോ പിറു പിറുത്തു. അത് കേള്ക്കാ ത്ത പോലെ നായാടി അവനോടു ചിരിച്ചു കാണിച്ചു. അല്ലാതെ പറ്റില്ലല്ലോ ചെറിയ കുട്ടിയുടെ മനസും പോത്തിന്റെ ശരിരവുമാണല്ലോ ആരും ചിരിച്ചു പോകും :). ഇ മന്തുവിനെ പേടിച്ചാണ് ഞങളെ ആരും എതിര്ക്കാ ത്തത്. പക്ഷെ ആള്‍ ഒരു പിഞ്ചു കുഞ്ഞിന്റെ മനസും കൊണ്ട് നടുക്കുന്നത് ആളുകള്‍ അറിഞ്ഞാല്‍ മോശമല്ലേ ഒന്നുമില്ലേലും നങ്ങള്‍ റോയല്‍ ഫിസിക്സ്‌ ആയിപ്പോയല്ലോ അതിനാല്‍ അവന്റെ ശരിരം പോലെ തന്നെയാണ് അവന്റെ ദൈര്യവും എന്ന് ഞങള്‍ പ്രചരിപ്പിച്ചു പോന്നു. ഇനി മറു ഭാഗം നോക്കാം മുന്പിശലെ ബഞ്ചില്‍ തന്നെ ഉണ്ട് ശ്രികല, സുഗന്ധി ,അനു , അമ്മായിയെ ഒളി കണ്ണാല്‍ വീക്ഷിച്ചു കൊണ്ട് KVR ന്റെ വായില്‍ നിന്നും വീഴുന്ന വാക്കുകള്‍ പകര്ത്തു ന്ന സംഗിത. എന്നെ കണ്ടപ്പോള്‍ പേടിച്ചു തല മറക്കുന്ന സരിത (ഇന്നും എനിക്കറിയില്ല എന്തിനാണ് സരിത എന്നെ പെടിചിരുന്നതെന്ന്) പിന്നെ വിനിത,രെമ്യ ,പ്രിന്ഷ, ബ്രിന്ദ്യ (ഒരു കഥ ഉണ്ട് പക്ഷെ പറയില്ല ). എന്നെ പേടിക്കാതെ എന്നോട് ഒരു സുഹ്രത്തിനെ പോലെ പെരുമാറിയ എന്റെ പ്രിയപ്പെട്ട കൂടുകാരി മനിഷ(വീണ്ടും ഒരു കഥയുണ്ട് പക്ഷെ പറയാന്‍ ഞാന്‍ ആളല്ല) പിന്നെ പേര് മറന്നു പോയ കുറച്ചു പേര്‍. അവര്ക്ക് മെയിന്‍ റോള്‍ ഇല്ലാത്തതിനാല്‍ എന്റെ മനസ്സില്‍ നിന്നും മാഞ്ഞു പോയിരിക്കുന്നു. അവര്ക്ക് പിന്നിലായി ഒരു വരിയില്‍ ഒരറ്റത്ത് ഞാന്‍,വലിയച്ചന്‍, നായാടി,കൊക്കാന്‍, കടു,പുരു ,കുമിള ധനി, ലമ്പു(കടലാസ് കൊണ്ട് അനാട്ടമി ഭാഗങ്ങള്‍ ഉണ്ടാക്കാന്‍ ഇതിലും മികച്ച ശില്പ്പി യെ ഞാന്‍ കണ്ടിട്ടില്ല ). അത് പോലെ കടലാസ് കൊണ്ട് അര്രോ ഉണ്ടാക്കാനും ലാമ്പ് മിടുക്കനായിരുന്നു (അതിനാല്‍ അവനു ഞങള്‍ മല വേടന്‍ എന്ന് പേരിട്ടു ... പിന്നെ അത് സ്ഥിരംആയി).... മന്ദു , പിന്നെ ആശാനും. എന്നാലും എന്തോ ഒരു കുറവ്‌ ഒരു വല്ലായ്മ. സമയം 0930hrs ആരോ ഒരാള്‍ ഒരു ഫ്ലാഷ് അടിച്ച പോലെ തോന്നി ഒരു വെളിച്ചം നോക്കുമ്പോള്‍ ഓടി കിതച്ചു നില്ക്കു ന്നു വാതില്ക്കനല്‍ വാതില്ക്കചല്‍ മാധവന്‍ (രാജീവ്‌). മുഖം ഒരു കണ്ണാടി പോലെ തിളങുന്നുട് (രാവിലെ 0830 - 0915 hrs വരെ ഫെയര്‍ ആന്ഡ്ല‌ ലോവേലി യില്‍ മുങ്ങികുള്ളി ആണ് പ്രധാന പരിപാടി. നങ്ങള്ക്ക്ു ഈശ്വരന്‍ നല്ല ഭംഗി തന്നത് കാരണം ഫെയര്‍ ആന്ഡ്ാ‌ ലോവേലി പോലത്തെ അസംസ്കൃത വസ്തുക്കള്‍ ഉപയോഗിക്കണ്ട അവശ്യം വന്നിട്ടില്ല. എന്നാല്‍ മാധവന്‍ അങ്ങനല്ലല്ലോ അവനു ദൈവം കുഴികള്‍ ഉള്ള മുഖമാണ് നല്കി്യത്‌. അതിനാല്‍ അവന്റെ ജീവിതത്തിലെ നല്ലൊരു സമയം കണ്ണാടി മുന്നില്‍ ആ കുഴികള്‍ നിരത്താന്‍ ചിലവഴിക്കുന്നു. ആ സമയം ഉണ്ടായിരുന്നേല്‍ ഒരു വീട് പണിയാമായിരുന്നു. (എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഉപമ കേട്ടത് കൊക്കാനും മാധവനും തമ്മിലുള്ള സംഭാഷണത്തിലാണ് താഴെപറയുന്ന വിധം
കൊക്കാന്‍ - ഡാ മാധവ നിനക്ക് അത്ര വലിയ സൌധര്യമോന്നുമില്ല. എന്റെ അഭിപ്പ്രായത്തില്‍ നിനക്ക് പറ്റിയ വിശേഷണം " നിര തെറ്റിയ ദന്ദ നിരകളോട് കൂടിയ മന്ദാരം എന്നാണ് ...."
എല്ലാരും ചിരിച്ചു പക്ഷെ ചുട്ട മറുപടി ഉടനെ കിട്ടി...
ഡാ സുമു .... ഒരു മൂനാം ലോക ദരിദ്ര കുടുംബത്തിലെ അംഗം എന്ന നിലക്ക്‌ നിന്നെ എന്റെ അടുത്തിരുത്താന്‍ പാടില്ലാത്തതാണ് എന്നാലും നീ അന്റെ ഫ്രണ്ട് ആയ നിലക്ക് നിനക്ക് ഈ ആഴ്ചയിലെ റേഷന്‍ ഞാന്‍ സ്പോണ്സതര്‍ ചെയുന്നു.
അന്ന് ചിരിച്ച ചിരി എന്നും എന്നെ ചിരിപ്പിക്കുന്നു (വളരെ നാളുകള്ക്ക്ന ശേഷം കൊക്കാന് എഴുതിയ കത്തില്‍ ഈ വിറ്റ്‌ എഴുതിയിട്ട് എന്നോട് ചോദിച്ചു നീ പറ എതാ്ണ് നല്ല വിറ്റ്‌ ? ) ദന്ദ മന്ധരമോ അതോ മൂനാം ലോക ദരിദ്ര കുടുംബമോ ? ....എന്നില്‍ നിന്നും മറുപടി ഉണ്ടായിരുന്നില്ല...

കണ്ണുകള്‍ നിറഞ്ഞു ഒഴുകുകയായിരുന്നു... കഴിഞ്ഞ ഏടുകളില്‍ കൊഴിഞ്ഞു തീര്ന്നകതു എന്തെല്ലാമാണ് ? ന്യൂട്ടനും, ഐന്സ്റെ്ന്നുംി, മാക്സ് പ്ലന്കും വിഹരിക്കുന്ന ഇട വഴികളും. തണല്‍ മരത്തിനടിയിലെ കുറുങ്ങലുകളും, മാമന്റെ കടയിലെ ആവി പൊന്തുന്ന ചായയും പരിപ്പ് വടയും. ഊട്ടിയും ,വാട്ടര്‍ ടാന്കും, ക്ലാസ്സിന്റെ പുറകില്‍ നിന്നും അടിച്ചു വിടുന്ന വിറ്റ്കളും അത് കേട്ട് ചിരിക്ക്മ്പോള്‍ തീ പാറുന്ന കണ്ണുകളോടെ ഞങളെ തുറിച്ചു നോക്കുന്ന അമ്മായിയുടെ കണ്ണുകളും (ഞങള്‍ അടുത്തതായി ഇറക്കുന്ന വിറ്റിലെ നായകന്‍ അവനാണോ എന്ന് അവനു എപ്പോഴും സംശയമായിരുന്നു... !) ചെറിയ അടി പിടികളും. പരിഭവങ്ങളും, പിണക്കങ്ങളും, ഒത്തുചേരലും, പാര്ടി്കളും, ടൂര്‍ പോക്കും, ... എല്ലാം ഇന്ന് അന്ന്യം... (തുടരും)